പ്രതികരണം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
പ്രതികരണം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ബുധനാഴ്‌ച, ഡിസംബർ 22, 2010

എന്ടോസള്‍ഫാന്‍: ഇതാ ഞങ്ങളും !!

ഇതാ ഞങ്ങളും..നോക്കണേ ഇവരുടെ ഒരു ഗതികേട്..
കേരളത്തിലെ 'എണ്ണം പറഞ്ഞ' യുവജന സംഘടന എന്ന നിലക്ക് കത്തിനില്‍ക്കുന്ന ഈ വിഷയത്തില്‍ ഇടപെടാതിരിക്കുവാന്‍ DYFI ക്ക് കഴിയുമോ .. പക്ഷെ ഒരബദ്ധം പറ്റിപ്പോയി.. എന്‍ഡോസള്‍ഫാനെതിരെ ഡി.വൈ.എഫ്.ഐ.യും എം.എസ്.എഫും കാസര്‍കോട് ജില്ലയിലുടനീളം സ്ഥാപിച്ച ബാനറിലും ബോര്‍ഡിലും സോളിഡാരിറ്റി സംസ്ഥാന നേതാക്കളുടെയും ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ ടി.ആരിഫലിയുടെയും ചിത്രങ്ങള്‍. (See faded Back ground images) ബോര്‍ഡുകളിലുള്ള ചിത്രങ്ങളെല്ലാം എടുത്തിട്ടുള്ളത് സോളിഡാരിറ്റി വെബ്‌സൈറ്റില്‍ നിന്നും.. സ്വന്തമായി ചെയ്തതൊന്നും ഇവര്‍ക്ക് കാണിക്കാനില്ലേ ?. താഴെ നോക്കു..

അല്ലെങ്കിലും എന്ടോസള്‍ഫാന്‍ ഇരകള്‍ക്ക് വേണ്ടി  ക്രിയാത്മകമായ  പ്രവര്‍ത്തനങ്ങള്‍  നടത്തിയെന്ന് അവകാശപ്പെടാന്‍ സോളിടാരിട്ടിക്കല്ലാതെ കേരളത്തിലെ ഏതു   യുവജന  പ്രസ്ഥാനങ്ങള്‍ക്കാണ്‌  സാധിക്കുക.? വെറും സമരം മാത്രമല്ല ,വസ്ഥാപിതമായി പുനരധിവാസ പദ്ധതി നടപ്പാക്കി കേരള സമൂഹത്തിനു മാതൃക കാണിച്ചിരിക്കുകയാണ് സോളിഡാരിറ്റി.. ആദ്യ ഘട്ടമായ 50 ലക്ഷം രൂപയുടെ പൂര്‍ത്തീകാരണത്തിന് ശേഷം ചികിത്സക്ക് പ്രാമുഖ്യം നല്‍കിയുള്ള രണ്ടാം ഘട്ട പദ്ധതി ഇപ്പോള്‍ നടപ്പാക്കിക്കൊണ്ടിരിക്കയാണ്.
സുഹൃത്തുക്കളെ ഇതൊന്നും നിങ്ങള്‍ വാര്താമാധ്യമാങ്ങളിലൂടെ അറിഞ്ഞെന്നു വരില്ല. പക്ഷെ സത്യം എന്നായാലും പുറത്തു വരും .. അതിന്റെ ചെറിയ ഒരു രൂപമാണ്‌ ഇന്ന് ഇവരുടെ പോസ്റെരുകളിലൂടെ കാണുന്നത്..
സോളിടരിടിയുടെ എന്‍ഡോസള്‍ഫാന്‍ പുനരധിവാസ പദ്ധതിയെകുറിച്ചുള്ള ഡോകുമെന്ററി ഇവിടെ കാണാം.
Part-1

Part-2

Part-3

Part-4

സമരവും സേവനവും സമന്വയിപ്പിച്ച് രചനാത്മകമായ പ്രവര്‍ത്തനങ്ങളിലൂടെ കേരള സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്ന സോളിടാരിറ്റി തീര്‍ച്ചയായും കേരളത്തിന്റെ പ്രതീക്ഷയാണ്.

ശനിയാഴ്‌ച, ജൂലൈ 10, 2010

കൈവെട്ടുകാരുടെ പ്രവാചക സ്നേഹം

 എന്തുകൊണ്ടും ഞങ്ങള്‍ ചെയ്തതാണ്‌ ശരി, ഈ നാട്ടിലുള്ള മറ്റുള്ളവര്‍ക്കൊന്നും യഥാര്‍ത്ഥ പ്രവാചക സ്നേഹമില്ല എന്നാണ്‌ അധ്യാപകണ്റ്റെ കൈവെട്ടിയവരുടെ പിന്തുണക്കാര്‍ ഇ മെയിലിലൂടെയും ബ്ളോഗുകളിലൂടെയും ആണയിട്ട്‌ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്‌.  തെറ്റു തിരുത്താന്‍ ആവശ്യപ്പെട്ടിട്ടും ചോദ്യപേപ്പറില്‍ മുഹമ്മദ്‌ നബിയെ നിന്ദിക്കുന്ന ചോദ്യം നിലനിര്‍ത്താനുള്ള കോളേജ്‌ അദ്ധ്യാപകണ്റ്റെ ദാര്‍ഷ്ട്യത്തിനുള്ള ശിക്ഷ മാപിനി വെച്ച്‌ അളന്നു തിട്ടപ്പെടുത്തിയില്ലെങ്കില്‍ കൂടിയും കോളേജ്‌ മാനേജ്മെണ്റ്റും സര്‍ക്കാറും സാധ്യമാകുന്ന രീതിയില്‍ നടപടികള്‍ സ്വീകരിച്ചു എന്നത്‌ യാഥാര്‍ത്ഥ്യമാണ്‌.
 ഏതൊക്കെ ഉദ്ദരണികള്‍ അവതരിപ്പിച്ചാലും കുടുംബത്തിണ്റ്റെ മുമ്പിലിട്ട്‌ അദ്ധ്യാപകനെ മൃഗീയമായി അക്രമിക്കുകയും കൈ അറുത്തുമാറ്റി വലിച്ചെറിയുകയും ചെയ്തത്‌ ഒരു നിലക്കും ന്യായീകരിക്കാനാവാത്ത കിരാത നടപടിയാണ്‌. അപമാനിക്കുന്നതിരിക്കട്ടെ, വാളോങ്ങി തന്നെ വധിക്കാന്‍ വന്നവര്‍ക്കുവരെ മാപ്പ്‌ നല്‍കിയ പ്രവാചകമാതൃക സുവര്‍ണ്ണലിപികളാല്‍ ചരിത്രത്തില്‍ എഴുതിച്ചേര്‍ത്തിരിക്കെ ഈ ക്രൂരകൃത്യത്തെ പ്രവാചക സ്നേഹത്തിണ്റ്റെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ വെമ്പല്‍ കൊള്ളുതിന്‌ പകരം സ്വന്തം ചരിത്രത്തോടും നയനിലപാടുകളോടും ചേര്‍ത്തുനോക്കിയാല്‍ സാദൃശ്യം കാണുത്‌ സ്വാഭാവികം മാത്രം. 
     ഇനി ചെയ്തത്‌ പ്രവാചക മാതൃക തയൊണെന്നു  ന്യായീകരിക്കുന്ന ഇക്കൂട്ടര്‍ ഒളിഞ്ഞിരുന്ന്‌ വാചകകസര്‍ത്ത്‌ നടത്തുകയും കോയിന്‍ ഫോണിലൂടെ ഭീഷണിപ്പെടുത്തുകയും ചെയ്യുതിന്‌ പകരം 'പുണ്യ കര്‍മ'ത്തിണ്റ്റെ ഉത്തരവാദിത്തം ഏറ്റെടുത്ത്‌ മുന്നോട്ട് വരാത്തത്‌ കൊണ്ട്‌ തന്നെ ഇവരുടെ ഭീരുത്വത്തിണ്റ്റെ ഗ്രാഫ്‌ എത്രയോ ഉയര്‍ച്ചയിലാണെന്നും നമ്മുക്ക്‌ നിസ്സംശയം പറയാവുന്നതാണ്‌. മുസ്ളിം സമുദായത്തിണ്റ്റെ സംരക്ഷകരുടെ മേലങ്കി സ്വയം എടുത്തണിഞ്ഞ ഈ അക്രമികളാണ്‌ ജോസഫിനെക്കാള്‍ വലിയ പ്രവാചക നിന്ദകര്‍ എന്ന്‌ പറയേണ്ടിയിരിക്കുന്നു.
  ഇത്തരക്കാരെ ഒറ്റപ്പെടുത്താന്‍ ആഹ്വാനം ചെയ്തുകൊണ്ട്‌ കേരളത്തിലെ മത-സാമൂഹിക-സാംസ്കാരിക രംഗത്ത്‌ നിന്നുയര്‍ന്ന പ്രതികരണങ്ങള്‍ ശ്ളാഘനീയം തന്നെ. ന്യായീകരണങ്ങള്‍ക്ക്‌ ആവനാഴിയിലെ അമ്പുകള്‍ തീര്‍ന്നുകൊണ്ടിരിക്കെയാണ്‌ ജോസഫിന്‌ രക്തം നല്‍കിയ സോളിഡാരിറ്റിക്കാരുടെ വാര്‍ത്ത മുന്നില്‍ വന്നു  വീഴുന്നത്‌. പിന്നെ ഒട്ടും വൈകാതെ രക്തദായകരെ പ്രവാചകനിന്ദകരാക്കി പ്രസ്താവനകളും കമണ്റ്റുകളും പ്രവഹിക്കുകയായി. കൂട്ടത്തില്‍ രക്തം നല്‍കിയവര്‍ക്ക്‌ ടെലിഫോണ്‍ ഭീഷണിയും. ബഹുസ്വരസമൂഹത്തില്‍ മത സൌഹാര്‍ദ്ദത്തോടെയും സഹവര്‍ത്തിത്വത്തോടെയും ജീവിച്ച്‌ മാതൃക കാണിച്ച പ്രവാചകണ്റ്റെ പാത പിന്തുടരു ന്ന സോളിഡാരിറ്റി പ്രവര്‍ത്തകര്‍, രക്തത്തിന്‌ വേണ്ടി ജോസഫിണ്റ്റെ കുടുംബം ആവശ്യപ്പെട്ടപ്പോള്‍ അത്‌ നിറവേറ്റുകയെന്നതാണ്‌ യഥാര്‍ത്ഥ പ്രവാചക സ്നേഹം എന്നതിന്‌ രണ്ടുവട്ടം ആലോചിക്കേണ്ടിവന്നില്ല. 
     ഇസ് ലാമിന്റെ പേരില്‍ എന്തതിക്രമവും ചെയ്യാമൊണോ ഇക്കൂട്ടര്‍ ധരിച്ചിരിക്കുത്‌ ? ഈ പ്രവണതക്കെതിരെ കേരളീയ ഇസ്‌ലാമിക  സമൂഹം ഒറ്റക്കെട്ടായി നേരിടുമെന്നതില്‍ സംശയമില്ല. രക്തം കണ്ട്‌ കൊതി തീരാത്ത ഈ ക്വട്ടേഷന്‍ സംഘത്തെ എന്തായാലും ഇസ്‌ലാമിന്‌ വേണ്ട. ഇസ്‌ലാമിന്‌  ദുഷ്പേര്‍ ചാര്‍ത്താനല്ലാതെ ഈ സംഘത്തെ ഉപകരിക്കില്ല എന്ന്‌ തീര്‍ച്ച. മതേതര രാജ്യത്ത്‌ എങ്ങനെ ജീവിക്കണമെന്ന ഇസ് ലാമിന്റെ  ബാലപാഠം പോലും അറിയാത്ത ഇവരെയോര്‍ത്ത്‌ ലജ്ജിക്കുകയോ നിര്‍വ്വാഹമുള്ളൂ. യാതൊരു കാരണവശാലും ദൈവത്തിണ്റ്റെ സ്വന്തം നാട്‌ ഇത്തരം കശാപ്പുകാരുടെ കൈകളിലേക്ക്‌ തള്ളിവിടാന്‍ അനുവദിച്ചുകൂടാ. 

ബുധനാഴ്‌ച, ജൂൺ 09, 2010

രാഷ്ട്രീയക്കാരുടെ തനിനിറം

ബോബേറ്‌, കൊലപാതകം, പൊതുമുതല്‍ നശിപ്പിക്കല്‍, വീട്‌ ആക്രമിക്കല്‍, വാഹനങ്ങല്‍ നശിപ്പിക്കല്‍ തുടങ്ങിയ തങ്ങളുടെ സ്ഥിരം തൊഴിലുകള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പൂര്‍വ്വാധികം ശക്തിയോടെ ഇനിയും തുടരുമൊണ്‌ കണ്ണൂരില്‍ നിന്നുള്ള വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്‌. അക്രമികളുടെ കൂട്ടത്തില്‍ ജമാഅത്തെ ഇസ്ളാമിക്കെതിരില്‍ ഭീകരവാദ തീവ്രവാദ ആരോപണം നടത്തിയ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയും മുസ്ളിം ലീഗുമാണ്‍ള്ളത്‌ ചിന്തിക്കുന്ന ജനങ്ങള്‍ക്ക്‌ പാഠമാണ്‌. ഫാഷിസത്തിണ്റ്റെ പര്യായമായ ബി. ജെ. പി. യുമുണ്ട്‌ ഒരു ഭാഗത്ത്‌. ഇതിലൊക്കെ പണ്ടേ പ്രാഗത്ഭ്യം തെളിയിച്ച കോണ്‍ഗ്രസ്സ്‌ ഏത്‌ സമയത്തും ഇതില്‍ പങ്കുചേരാവുതാണ്‌.
രാഷ്ട്രീയ പാര്‍ട്ടികളും മുസ്ളിം മത സംഘടനകളും കൂടി നടത്തിയ ജമാഅത്ത്‌ അധിക്ഷേപങ്ങളുടെ ആരവങ്ങള്‍ കെട്ടടങ്ങും മുമ്പ്‌ തന്നെ ആരോപകരുടെ തനിനിറം കേരളീയ സമൂഹത്തിന്‌ തിരിച്ചറിയാന്‍ കണ്ണൂറ്‍ സംഭവങ്ങള്‍ വഴിതെളിയിച്ചിരിക്കുന്നു. മതേതരത്വം കൂവിയാര്‍ത്ത്‌ നടക്കുവര്‍ തയൊണ്‌ മതേതര വര്‍ഗീയതയും ഫാഷിസവും നടപ്പിലാക്കുത്‌. ഇവരുടെ തനിസ്വരൂപമാണ്‌ ജനങ്ങള്‍ ദിവസവും കണ്ടുകൊണ്ടിരിക്കുത്‌. മിണ്ടാപ്രാണികളോട്‌ പോലും ക്രൂരതകാട്ടുന്നവര്‍ എന്ത്‌ നന്‍മയാണിവിടെ നടപ്പിലാക്കുന്നത്‌? സുന്ദരമായ ആശയങ്ങള്‍ എഴുതിവെച്ച്‌ രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തു രാഷ്ട്രീപാര്‍ട്ടികളാണ്‌ യഥാര്‍ത്ഥത്തില്‍ പൊയ്മുഖമണിഞ്ഞവരും കാപട്യക്കാരും. അല്ലാതെ സമാധാനപൂര്‍വ്വം പ്രവര്‍ത്തിക്കുകയും ആശയ പ്രചാരണം നടത്തുകയും ചെയ്യു ജമാഅത്തല്ല.
ജനങ്ങളുടെ സ്വൈര ജീവതത്തിന്‌ നേരെയാണ്‌ രാഷ്ട്രീയക്കാര്‍ വാളോങ്ങി നടക്കുന്നത്‌. മനുഷ്യ ജീവനും സ്വത്തിനും വിലകല്‍പ്പിക്കാത്തവരാണ്‌ ഇത്തരം രാഷ്ട്രീയക്കാര്‍. ഇവരെ രാഷ്ടീയ ഭീകരവാദികളെന്നും  തീവ്രവാദികളെന്നും വിളിക്കാനുള്ള ബുദ്ധിപരമായ സത്യസന്ധത നാം കാണിക്കണം. ഉളുപ്പും മാനവുമില്ലാതെ ഹീന കൃത്യങ്ങളെ പ്രത്യയ ശാസ്ത്ര പദാവലികള്‍ക്കൊണ്ട്‌ ന്യായീകരിക്കുന്ന രാഷ്ട്രീയക്കാരുടെ ഇരട്ടത്താപ്പിനും  കാപട്യത്തിനും  അകാല ചരമം പ്രഖ്യാപിക്കാന്‍ പ്രബുദ്ധ കേരളം പ്രാപ്തമാണ്‌. രാഷ്ട്രീയത്തിണ്റ്റെ പേരില്‍ എന്ത്‌ നെറികേടും ചെയ്യാമെന്നും മതത്തിണ്റ്റെ പേരില്‍ സമാധാനപൂര്‍വ്വമായ സംസാരംപോലും അനു‍വദിക്കില്ലെന്നതും ജനാധിപത്യ കാപട്യമാണ്‌. ജമാഅത്ത്‌ വിമര്‍ശനം ഉപജീവന മാര്‍ഗ്ഗമായി നടക്കു ലീഗ്‌ വിധേയ മുസ്ളിം സംഘടനകള്‍ മുസ്ളിം ലീഗിണ്റ്റെ അണികള്‍ ചെയ്യുന്ന ഈ തെമ്മാടിത്തരങ്ങളെ  ഇസ്ലാമിന്റെ  ഏത്‌ വീക്ഷണ കോണിലൂടെ ന്യായീകരിക്കും എന്നറിയാന്‍ കൌതകമുണ്ട്‌.
ജനാധിപത്യ സംവിധാനത്തെ നോക്കുകുത്തിയാക്കി അക്രമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഇക്കൂട്ടരുടെ പോക്കിനെ ജനപക്ഷ ചിറകെട്ടി തടഞ്ഞുനിര്‍ത്തി യഥാര്‍ത്ഥ പ്രതിപക്ഷ ധര്‍മ്മം നിറവേറ്റാന്‍ നമുക്ക്‌ സാധിക്കണം. അതിന്‌ ഇന്ത്യാ മഹാ രാജ്യത്ത്‌ നേതൃത്വം കൊടുക്കാന്‍ എന്തുകൊണ്ടും ധാര്‍മ്മികാവകാശം ഇതിലൊന്നും ഒരു പങ്കുമില്ലാത്ത ജമാഅത്തെ ഇസ്ളാമിക്കും സോളിഡാരിറ്റിക്കുമാണ്‌. മറ്റുള്ളവരെല്ലാം ഈ കുളിമുറിയില്‍ അര്‍ധ നഗ്നരോ പൂര്‍ണ്ണ നഗ്നരോ ആണ്‌. 
(കടപ്പാട് : മാധ്യമം പ്രവാസി വിചാരവേദിയില്‍ എഴുതിയ സുഹൃത്തിന്‌ )