ബുധനാഴ്‌ച, ജൂൺ 09, 2010

രാഷ്ട്രീയക്കാരുടെ തനിനിറം

ബോബേറ്‌, കൊലപാതകം, പൊതുമുതല്‍ നശിപ്പിക്കല്‍, വീട്‌ ആക്രമിക്കല്‍, വാഹനങ്ങല്‍ നശിപ്പിക്കല്‍ തുടങ്ങിയ തങ്ങളുടെ സ്ഥിരം തൊഴിലുകള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പൂര്‍വ്വാധികം ശക്തിയോടെ ഇനിയും തുടരുമൊണ്‌ കണ്ണൂരില്‍ നിന്നുള്ള വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്‌. അക്രമികളുടെ കൂട്ടത്തില്‍ ജമാഅത്തെ ഇസ്ളാമിക്കെതിരില്‍ ഭീകരവാദ തീവ്രവാദ ആരോപണം നടത്തിയ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയും മുസ്ളിം ലീഗുമാണ്‍ള്ളത്‌ ചിന്തിക്കുന്ന ജനങ്ങള്‍ക്ക്‌ പാഠമാണ്‌. ഫാഷിസത്തിണ്റ്റെ പര്യായമായ ബി. ജെ. പി. യുമുണ്ട്‌ ഒരു ഭാഗത്ത്‌. ഇതിലൊക്കെ പണ്ടേ പ്രാഗത്ഭ്യം തെളിയിച്ച കോണ്‍ഗ്രസ്സ്‌ ഏത്‌ സമയത്തും ഇതില്‍ പങ്കുചേരാവുതാണ്‌.
രാഷ്ട്രീയ പാര്‍ട്ടികളും മുസ്ളിം മത സംഘടനകളും കൂടി നടത്തിയ ജമാഅത്ത്‌ അധിക്ഷേപങ്ങളുടെ ആരവങ്ങള്‍ കെട്ടടങ്ങും മുമ്പ്‌ തന്നെ ആരോപകരുടെ തനിനിറം കേരളീയ സമൂഹത്തിന്‌ തിരിച്ചറിയാന്‍ കണ്ണൂറ്‍ സംഭവങ്ങള്‍ വഴിതെളിയിച്ചിരിക്കുന്നു. മതേതരത്വം കൂവിയാര്‍ത്ത്‌ നടക്കുവര്‍ തയൊണ്‌ മതേതര വര്‍ഗീയതയും ഫാഷിസവും നടപ്പിലാക്കുത്‌. ഇവരുടെ തനിസ്വരൂപമാണ്‌ ജനങ്ങള്‍ ദിവസവും കണ്ടുകൊണ്ടിരിക്കുത്‌. മിണ്ടാപ്രാണികളോട്‌ പോലും ക്രൂരതകാട്ടുന്നവര്‍ എന്ത്‌ നന്‍മയാണിവിടെ നടപ്പിലാക്കുന്നത്‌? സുന്ദരമായ ആശയങ്ങള്‍ എഴുതിവെച്ച്‌ രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തു രാഷ്ട്രീപാര്‍ട്ടികളാണ്‌ യഥാര്‍ത്ഥത്തില്‍ പൊയ്മുഖമണിഞ്ഞവരും കാപട്യക്കാരും. അല്ലാതെ സമാധാനപൂര്‍വ്വം പ്രവര്‍ത്തിക്കുകയും ആശയ പ്രചാരണം നടത്തുകയും ചെയ്യു ജമാഅത്തല്ല.
ജനങ്ങളുടെ സ്വൈര ജീവതത്തിന്‌ നേരെയാണ്‌ രാഷ്ട്രീയക്കാര്‍ വാളോങ്ങി നടക്കുന്നത്‌. മനുഷ്യ ജീവനും സ്വത്തിനും വിലകല്‍പ്പിക്കാത്തവരാണ്‌ ഇത്തരം രാഷ്ട്രീയക്കാര്‍. ഇവരെ രാഷ്ടീയ ഭീകരവാദികളെന്നും  തീവ്രവാദികളെന്നും വിളിക്കാനുള്ള ബുദ്ധിപരമായ സത്യസന്ധത നാം കാണിക്കണം. ഉളുപ്പും മാനവുമില്ലാതെ ഹീന കൃത്യങ്ങളെ പ്രത്യയ ശാസ്ത്ര പദാവലികള്‍ക്കൊണ്ട്‌ ന്യായീകരിക്കുന്ന രാഷ്ട്രീയക്കാരുടെ ഇരട്ടത്താപ്പിനും  കാപട്യത്തിനും  അകാല ചരമം പ്രഖ്യാപിക്കാന്‍ പ്രബുദ്ധ കേരളം പ്രാപ്തമാണ്‌. രാഷ്ട്രീയത്തിണ്റ്റെ പേരില്‍ എന്ത്‌ നെറികേടും ചെയ്യാമെന്നും മതത്തിണ്റ്റെ പേരില്‍ സമാധാനപൂര്‍വ്വമായ സംസാരംപോലും അനു‍വദിക്കില്ലെന്നതും ജനാധിപത്യ കാപട്യമാണ്‌. ജമാഅത്ത്‌ വിമര്‍ശനം ഉപജീവന മാര്‍ഗ്ഗമായി നടക്കു ലീഗ്‌ വിധേയ മുസ്ളിം സംഘടനകള്‍ മുസ്ളിം ലീഗിണ്റ്റെ അണികള്‍ ചെയ്യുന്ന ഈ തെമ്മാടിത്തരങ്ങളെ  ഇസ്ലാമിന്റെ  ഏത്‌ വീക്ഷണ കോണിലൂടെ ന്യായീകരിക്കും എന്നറിയാന്‍ കൌതകമുണ്ട്‌.
ജനാധിപത്യ സംവിധാനത്തെ നോക്കുകുത്തിയാക്കി അക്രമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഇക്കൂട്ടരുടെ പോക്കിനെ ജനപക്ഷ ചിറകെട്ടി തടഞ്ഞുനിര്‍ത്തി യഥാര്‍ത്ഥ പ്രതിപക്ഷ ധര്‍മ്മം നിറവേറ്റാന്‍ നമുക്ക്‌ സാധിക്കണം. അതിന്‌ ഇന്ത്യാ മഹാ രാജ്യത്ത്‌ നേതൃത്വം കൊടുക്കാന്‍ എന്തുകൊണ്ടും ധാര്‍മ്മികാവകാശം ഇതിലൊന്നും ഒരു പങ്കുമില്ലാത്ത ജമാഅത്തെ ഇസ്ളാമിക്കും സോളിഡാരിറ്റിക്കുമാണ്‌. മറ്റുള്ളവരെല്ലാം ഈ കുളിമുറിയില്‍ അര്‍ധ നഗ്നരോ പൂര്‍ണ്ണ നഗ്നരോ ആണ്‌. 
(കടപ്പാട് : മാധ്യമം പ്രവാസി വിചാരവേദിയില്‍ എഴുതിയ സുഹൃത്തിന്‌ )