ആനുകാലികം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ആനുകാലികം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

തിങ്കളാഴ്‌ച, ജൂൺ 06, 2011

മുസ്ലിം ലീഗിലെവിടെ ജനാധിപത്യം. ?


കഴിഞ്ഞ ദിവസം  മുസ്ലിം ലീഗിന്റെ പ്രവര്ത്തകസമിതി കഴിഞ്ഞു. ഒരാള്ക്ക് ഒരു പദവി എന്ന അടിസ്ഥാനത്തില് കാര്യമായ അഴിച്ചുപണിക്കൊരുങ്ങുന്നതായാണ് വാര്ത്തകളില് കാണുന്നത്. എല്ലാം നല്ലതിന് തന്നെ..എങ്കിലും ഒരു സംശയം. ഈ ജനാധിപത്യ പാര്ട്ടിക്കെവിടെയാ ജനാധിപത്യം. കാരണം ഏതൊരു ജനാധിപത്യ സംഘടയിലും ആദ്യം നടക്കേണ്ടത് ഉള്പാര്ട്ടി ജനാധിപത്യമല്ലെ.. അന്തിമ തീരുമാനം തങ്ങള്ക്ക് വിട്ടു എന്ന് പറയുന്നതിലെ ഔചിത്യം ഇവിടെ ഇപ്പോഴും ഏകാധിപത്യമാണ് എന്നതാണോ സൂചിപ്പിക്കുന്നത്. തങ്ങളുടെ ആത്മീയ പരിവേഷത്തെ ശരിക്കും ചൂഷണം ചെയ്യുകയല്ലേ ഇവിടെ ലീഗ് ചെയ്യുന്നത്. തങ്ങള്  പറഞ്ഞാല് ആരും എതിര്ക്കാനില്ല എന്ന ധൈര്യം. ഇതിനെയെങ്ങിനെ ജനാധിപത്യം എന്നുവിളിക്കും.?
കുറച്ചുകൂടി അപ്പുറത്തേക്ക് പോയാല് ഏറ്റവും കുറഞ്ഞത് യു.ഡി.എഫ് മുന്നണിയിലെങ്ങിലും ജനാധിപത്യ മര്യാദ പാലിക്കാന് ലീഗ് തയ്യാറല്ല എന്നതിന്റെ സൂചനകളല്ലേ ഇപ്പോള് നടന്നുകൊണ്ടിരിക്കുന്ന നാടകങ്ങള് സൂചിപ്പിക്കുന്നത്. സ്വന്തം ഇഷ്ടപ്രകാരം മന്ത്രിയെ പ്രഖ്യാപിക്കുകയും ഒടുവില് മുഖ്യമന്ത്രിയും യു.ഡി.എഫ് കണ് വീനറും നിഷേധിക്കുന്ന രംഗങ്ങള് എത്ര അപഹാസ്യമാണ്. ജനങ്ങളുടെ മുന്പില് ഇനിയും ഇങ്ങനെ വിഡ്ഢിവേഷം കെട്ടിയാടുന്നതെന്തിനാണ്. 20 സീറ്റ് നേടിയെങ്കിലും മുന്നണിയെ ബ്ലാക്ക് മെയില് ചെയ്ത് സീറ്റ് വാങ്ങില്ല എന്ന് കുഞ്ഞാലിക്കുട്ടി വാര്ത്താസമ്മേളനത്തില് പറഞ്ഞത് വളരെ ശരിയാണ്. കാരണം പരസ്യമായിട്ട് തന്നെയാണ് മന്ത്രിയെ പ്രഖ്യാപിച്ചത് എന്നത് കൊണ്ട് തന്നെ അതില് ദുരൂഹതക്ക് സാധ്യതയില്ല എന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു. ഒരു പക്ഷെ ഇതിനെല്ലാം പ്രേരിപ്പിച്ചത് അലി എന്ന ഡെമോക്ലസിന്റെ വാള് ആണോ.
ചരിത്രത്തിലാദ്യമായി വകുപ്പുകളെ വെട്ടിമുറിച്ച് മന്ത്രിപദം നല്കുന്ന രീതിയും ഇന്ന് ലീഗ് മുന്നോട്ടുവെച്ചിരിക്കുന്നു. ഇതും അവരുടെ ജനാധിപത്യത്തിന്റെ ഭാഗമാണ് എന്ന് അനുമാനിക്കാം. ഏറ്റവും കുറഞ്ഞത് ജയിപ്പിച്ചുവിട്ട ജനത്തോടെങ്കിലും കൂറ് കാണിക്കാന് ലീഗ് തയ്യാറാവണം. ഇനിയും വിഡ്ഡിവേഷം കെട്ടിയാടാതെ സുതാര്യമായി കാര്യങ്ങള് അവതരിപ്പിക്കണം. അതായിരിക്കും ഈ ഉയിര്ത്തെഴുന്നേല്പിന് ഗുണം ചെയ്യുക എന്നോര്‍ക്കുന്നത് നല്ലതാണ്.

ശനിയാഴ്‌ച, ജനുവരി 15, 2011

കുവൈത്തില്‍ കൂട്ടയോട്ടം

 സാമൂഹിക തിന്‍മകള്‍ക്കെതിരെ ബോധവല്‍ക്കരണവും താക്കീതുമായി യൂത്ത്‌ ഇന്ത്യ കൂട്ടയോട്ടം.
പ്രവാസി സമൂഹത്തില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന  മദ്യത്തിനും മറ്റു സാമൂഹിക തിന്‍മള്‍ക്കുമെതിരെ യൂത്ത്‌ ഇന്ത്യ സഘടിപ്പിച്ച കൂട്ടയോട്ടം പ്രദേശവാസികള്‍ക്ക്‌ നവ്യാനുഭവമായി. പ്രവാസി മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന അബ്ബാസിയയില്‍ യൂത്ത്‌ ഇന്ത്യയുടെ നേതൃത്വത്തില്‍ നടത്തിയ കൂട്ടയോട്ടം സാമൂഹിക തിന്‍മകള്‍ക്കെതിരെ ശക്തമായ രോഷപ്രകടനവും തിന്‍മയുടെ ശക്തികള്‍ക്ക്‌ നേരെയുള്ള താക്കീതും ബോധവല്‍ക്കരണവുമായി. യൂത്ത്‌ ഇന്ത്യ നടത്തിക്കൊണ്ടിരി കാമ്പയിണ്റ്റെ ഭാഗമായാണ്‌ കൂട്ടയോട്ടം സഘടിപ്പിച്ചത്‌ മദ്യത്തിനും മയക്കുമരുന്നനും മറ്റു അധാര്‍മ്മികതകള്‍ക്കുമെതിരെ 'മദ്യം സര്‍വ്വ തിന്‍മകളുടെയും മാതാവ്‌', 'നിങ്ങള്‍ തിന്‍മയിലെങ്കില്‍ നിങ്ങളുടെ കുടുംബവും തിന്‍മയില്‍ തന്നെ' "You booze, You loose”,”Drinking is not cool, it makes you fool”, “Think, Before you drink” തുടങ്ങിയ സന്ദേശങ്ങളടങ്ങിയ പ്ളക്കാര്‍ഡുകളേന്തി നീങ്ങിയ കൂട്ടയോട്ടത്തില്‍ നിരവധി വിദ്യാര്‍ത്ഥികളും യുവാക്കളും പങ്കെടുത്തു. ഇണ്റ്റഗ്രേറ്റഡ്‌ സ്കൂള്‍ പരിസരത്ത്‌ നിന്ന്‌ ആരംഭിച്ച കൂട്ടയോട്ടം ഐ.പി.സി കമ്യൂണിറ്റി വിഭാഗം ഡയറക്റ്റര്‍ ഖാലിദ്‌ അബ്ദുല്ല സബഹ്‌ ഫ്ളാഗ്‌ ഓഫ്‌ ചെയ്തു. കുവൈത്ത്‌ പോലീസിണ്റ്റെ പൈലറ്റ്‌ വാഹനത്തിണ്റ്റെ അകമ്പടിയോടെ നീങ്ങിയ കൂട്ടയോട്ടം ആലുക്കാസ്‌ ജ്വല്ലറിക്ക്‌ സമീപം സമാപിച്ചു. സമാപന പരിപാടിയില്‍ അന്‍വര്‍ സഈദ്‌ സംസാരിച്ചു. നമുക്കു ചുറ്റും വ്യാപകമായിക്കൊണ്ടിരിക്കു മദ്യത്തിനെതിരെ മലയാളി സമൂഹം ഒറ്റക്കെട്ടായി മുോന്നാട്ടു വരണമെന്ന്‌ തടിച്ചു കൂടിയ ജനങ്ങളെ അഭിമുഖീകരിച്ചു നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. നാം ശീലമാക്കു ഇത്തരം തിന്‍മകളാണ്‌ നമ്മുടെ കുുട്ടികള്‍ മാതൃകയാക്കുക . മലയാളികള്‍ താമസിക്കു പ്രദേശങ്ങളില്‍ വ്യാപകമായിക്കൊണ്ടിരിക്കു ഇത്തരം തിന്‍മള്‍ക്കെതിരെ മലയാളി സമൂഹവും സഘടനകളും ഒന്നായി മുന്നോട്ട്്‌ വരണമെന്ന്‌ അന്‍വര്‍ സഈദ്‌ പറഞ്ഞു. യൂത്ത്‌ ഇന്ത്യ പ്രസിഡണ്ട്‌ ഖലീലുറഹ്മാന്‍, പി.ആര്‍ കവീനര്‍ നജീബ്‌ വി.എസ്‌, ജന.സെക്രട്ടറി നൌഷാദ്‌ വി.വി, കാമ്പയിന്‍ കണ്‍വീനര്‍ അര്‍ഷദ്‌ എന്നിവര്‍ നേതൃത്വം നല്‍കി. പരിപാടിക്ക്‌ അബ്ദു റസാഖ്‌ നന്ദി പറഞ്ഞു. 
                                                           കൂട്ടയോട്ടത്തിണ്റ്റെ വീഡിയോ താഴെ

ബുധനാഴ്‌ച, ഡിസംബർ 22, 2010

എന്ടോസള്‍ഫാന്‍: ഇതാ ഞങ്ങളും !!

ഇതാ ഞങ്ങളും..നോക്കണേ ഇവരുടെ ഒരു ഗതികേട്..
കേരളത്തിലെ 'എണ്ണം പറഞ്ഞ' യുവജന സംഘടന എന്ന നിലക്ക് കത്തിനില്‍ക്കുന്ന ഈ വിഷയത്തില്‍ ഇടപെടാതിരിക്കുവാന്‍ DYFI ക്ക് കഴിയുമോ .. പക്ഷെ ഒരബദ്ധം പറ്റിപ്പോയി.. എന്‍ഡോസള്‍ഫാനെതിരെ ഡി.വൈ.എഫ്.ഐ.യും എം.എസ്.എഫും കാസര്‍കോട് ജില്ലയിലുടനീളം സ്ഥാപിച്ച ബാനറിലും ബോര്‍ഡിലും സോളിഡാരിറ്റി സംസ്ഥാന നേതാക്കളുടെയും ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ ടി.ആരിഫലിയുടെയും ചിത്രങ്ങള്‍. (See faded Back ground images) ബോര്‍ഡുകളിലുള്ള ചിത്രങ്ങളെല്ലാം എടുത്തിട്ടുള്ളത് സോളിഡാരിറ്റി വെബ്‌സൈറ്റില്‍ നിന്നും.. സ്വന്തമായി ചെയ്തതൊന്നും ഇവര്‍ക്ക് കാണിക്കാനില്ലേ ?. താഴെ നോക്കു..

അല്ലെങ്കിലും എന്ടോസള്‍ഫാന്‍ ഇരകള്‍ക്ക് വേണ്ടി  ക്രിയാത്മകമായ  പ്രവര്‍ത്തനങ്ങള്‍  നടത്തിയെന്ന് അവകാശപ്പെടാന്‍ സോളിടാരിട്ടിക്കല്ലാതെ കേരളത്തിലെ ഏതു   യുവജന  പ്രസ്ഥാനങ്ങള്‍ക്കാണ്‌  സാധിക്കുക.? വെറും സമരം മാത്രമല്ല ,വസ്ഥാപിതമായി പുനരധിവാസ പദ്ധതി നടപ്പാക്കി കേരള സമൂഹത്തിനു മാതൃക കാണിച്ചിരിക്കുകയാണ് സോളിഡാരിറ്റി.. ആദ്യ ഘട്ടമായ 50 ലക്ഷം രൂപയുടെ പൂര്‍ത്തീകാരണത്തിന് ശേഷം ചികിത്സക്ക് പ്രാമുഖ്യം നല്‍കിയുള്ള രണ്ടാം ഘട്ട പദ്ധതി ഇപ്പോള്‍ നടപ്പാക്കിക്കൊണ്ടിരിക്കയാണ്.
സുഹൃത്തുക്കളെ ഇതൊന്നും നിങ്ങള്‍ വാര്താമാധ്യമാങ്ങളിലൂടെ അറിഞ്ഞെന്നു വരില്ല. പക്ഷെ സത്യം എന്നായാലും പുറത്തു വരും .. അതിന്റെ ചെറിയ ഒരു രൂപമാണ്‌ ഇന്ന് ഇവരുടെ പോസ്റെരുകളിലൂടെ കാണുന്നത്..
സോളിടരിടിയുടെ എന്‍ഡോസള്‍ഫാന്‍ പുനരധിവാസ പദ്ധതിയെകുറിച്ചുള്ള ഡോകുമെന്ററി ഇവിടെ കാണാം.
Part-1

Part-2

Part-3

Part-4

സമരവും സേവനവും സമന്വയിപ്പിച്ച് രചനാത്മകമായ പ്രവര്‍ത്തനങ്ങളിലൂടെ കേരള സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്ന സോളിടാരിറ്റി തീര്‍ച്ചയായും കേരളത്തിന്റെ പ്രതീക്ഷയാണ്.

ബുധനാഴ്‌ച, നവംബർ 10, 2010

മറ്റൊരു ജീവിതം സാധ്യമാണ്

മദ്യത്തിണ്റ്റെയും മയക്കുമരുന്നിണ്റ്റെയും പിടിയില്‍ നിന്നും പ്രവാസ ലോകവും മുക്തമല്ല എന്നത്‌ ഒരു തുറന്ന സത്യമാണ്‌. വീടും പറമ്പും ചിലപ്പോള്‍ ഭാര്യയുടെ കെട്ടുതാലി പോലും പണയപ്പെടുത്തി വിസ തരപ്പെടുത്തിയാണ്‌ മലയാളികളായ വലിയൊരു പ്രവാസിക്കൂട്ടം ഈ മരുഭൂവില്‍ എത്തിയിട്ടുള്ളത്‌..കുറഞ്ഞ ശമ്പളത്തിന്‌ ജോലി ചെയ്യുന്ന ഇവിടുത്തെ ലേബര്‍ ക്യാമ്പുകളില്‍ കഴിയുന്ന നമ്മുടെ മലയാളി സുഹൃത്തുക്കള്‍ പലരും തങ്ങളുടെ ഉത്തരവാദിത്വം പോലും മറന്ന്‌ നാട്ടിലെ മാതാപിതാക്കളെയും ഭാര്യയെയും കുട്ടികളെയും വഞ്ചിച്ച്‌ മദ്യത്തിണ്റ്റെയും മയക്കുമരുന്നിണ്റ്റെയും അടിമകളായി മാറുന്ന കാഴ്ച വളരെ ദയനീയമാണ്‌.

 കമ്പനി കൂടിയും പ്രലോഭനങ്ങളില്‍ അകപ്പെട്ടും ഇത്തരം വൃത്തികേടുകളുടെ ഗര്‍ത്തങ്ങളില്‍ വീണുരുളുന്നവരുടെ എണ്ണം ദിനേന വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്‌. മദ്യത്തിണ്റ്റെയും മയക്കുമരുന്നിണ്റ്റെയും പിടിയിലമര്‍ന്ന ഇത്തരക്കാര്‍ക്ക്‌ ബോധവല്‍ക്കരണവും കൌണ്‍സലിംഗും നടത്തി അവരെ ജീവിതത്തിലേക്ക്‌ തിരിച്ചുകൊണ്ടുവരിക എന്ന ഉദ്ദേശത്തോടെ 'മറ്റൊരു ജീവിതം സാധ്യമാണ്‌' എന്ന തലക്കെട്ടില്‍ യൂത്ത്‌ ഇന്ത്യ കുവൈത്ത്‌ ആരംഭിച്ച ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്‌. തികച്ചും ശ്രമകരമായ ഈ ദൌത്യത്തിന്‌ എല്ലാ സുമനസ്സുകളുടെയും സഹായം ആവശ്യമാണ്‌. നമ്മള്‍ ഒന്നിച്ചുനിന്നാല്‍ ഒരു പാട്‌ ഹതഭാഗ്യരെ കരകയറ്റാനും ജീവിതത്തിലേക്ക്‌ തിരിച്ചുകൊണ്ടുവരാനും സാധിക്കും.. നിങ്ങള്‍ ചേര്‍ന്ന്‌ നില്‍ക്കില്ലേ. 
കാമ്പയിന്‍ ലഘുലേഖ ഇവിടെ വായിക്കുക
ക്യാമ്പയിണ്റ്റെ ഭാഗമായി യൂത്ത്‌ ഇന്ത്യ പുറത്തിറക്കിയ ഡോക്യുമെണ്റ്ററി കാണുക.. നിങ്ങളുടെ അഭിപ്രായങ്ങള്‍ അറിയിക്കുക.
മറ്റൊരു ജീവിതം സാധ്യമാണ് 

വെള്ളിയാഴ്‌ച, ഒക്‌ടോബർ 15, 2010

ശനിയാഴ്‌ച, ജൂലൈ 10, 2010

കൈവെട്ടുകാരുടെ പ്രവാചക സ്നേഹം

 എന്തുകൊണ്ടും ഞങ്ങള്‍ ചെയ്തതാണ്‌ ശരി, ഈ നാട്ടിലുള്ള മറ്റുള്ളവര്‍ക്കൊന്നും യഥാര്‍ത്ഥ പ്രവാചക സ്നേഹമില്ല എന്നാണ്‌ അധ്യാപകണ്റ്റെ കൈവെട്ടിയവരുടെ പിന്തുണക്കാര്‍ ഇ മെയിലിലൂടെയും ബ്ളോഗുകളിലൂടെയും ആണയിട്ട്‌ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്‌.  തെറ്റു തിരുത്താന്‍ ആവശ്യപ്പെട്ടിട്ടും ചോദ്യപേപ്പറില്‍ മുഹമ്മദ്‌ നബിയെ നിന്ദിക്കുന്ന ചോദ്യം നിലനിര്‍ത്താനുള്ള കോളേജ്‌ അദ്ധ്യാപകണ്റ്റെ ദാര്‍ഷ്ട്യത്തിനുള്ള ശിക്ഷ മാപിനി വെച്ച്‌ അളന്നു തിട്ടപ്പെടുത്തിയില്ലെങ്കില്‍ കൂടിയും കോളേജ്‌ മാനേജ്മെണ്റ്റും സര്‍ക്കാറും സാധ്യമാകുന്ന രീതിയില്‍ നടപടികള്‍ സ്വീകരിച്ചു എന്നത്‌ യാഥാര്‍ത്ഥ്യമാണ്‌.
 ഏതൊക്കെ ഉദ്ദരണികള്‍ അവതരിപ്പിച്ചാലും കുടുംബത്തിണ്റ്റെ മുമ്പിലിട്ട്‌ അദ്ധ്യാപകനെ മൃഗീയമായി അക്രമിക്കുകയും കൈ അറുത്തുമാറ്റി വലിച്ചെറിയുകയും ചെയ്തത്‌ ഒരു നിലക്കും ന്യായീകരിക്കാനാവാത്ത കിരാത നടപടിയാണ്‌. അപമാനിക്കുന്നതിരിക്കട്ടെ, വാളോങ്ങി തന്നെ വധിക്കാന്‍ വന്നവര്‍ക്കുവരെ മാപ്പ്‌ നല്‍കിയ പ്രവാചകമാതൃക സുവര്‍ണ്ണലിപികളാല്‍ ചരിത്രത്തില്‍ എഴുതിച്ചേര്‍ത്തിരിക്കെ ഈ ക്രൂരകൃത്യത്തെ പ്രവാചക സ്നേഹത്തിണ്റ്റെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ വെമ്പല്‍ കൊള്ളുതിന്‌ പകരം സ്വന്തം ചരിത്രത്തോടും നയനിലപാടുകളോടും ചേര്‍ത്തുനോക്കിയാല്‍ സാദൃശ്യം കാണുത്‌ സ്വാഭാവികം മാത്രം. 
     ഇനി ചെയ്തത്‌ പ്രവാചക മാതൃക തയൊണെന്നു  ന്യായീകരിക്കുന്ന ഇക്കൂട്ടര്‍ ഒളിഞ്ഞിരുന്ന്‌ വാചകകസര്‍ത്ത്‌ നടത്തുകയും കോയിന്‍ ഫോണിലൂടെ ഭീഷണിപ്പെടുത്തുകയും ചെയ്യുതിന്‌ പകരം 'പുണ്യ കര്‍മ'ത്തിണ്റ്റെ ഉത്തരവാദിത്തം ഏറ്റെടുത്ത്‌ മുന്നോട്ട് വരാത്തത്‌ കൊണ്ട്‌ തന്നെ ഇവരുടെ ഭീരുത്വത്തിണ്റ്റെ ഗ്രാഫ്‌ എത്രയോ ഉയര്‍ച്ചയിലാണെന്നും നമ്മുക്ക്‌ നിസ്സംശയം പറയാവുന്നതാണ്‌. മുസ്ളിം സമുദായത്തിണ്റ്റെ സംരക്ഷകരുടെ മേലങ്കി സ്വയം എടുത്തണിഞ്ഞ ഈ അക്രമികളാണ്‌ ജോസഫിനെക്കാള്‍ വലിയ പ്രവാചക നിന്ദകര്‍ എന്ന്‌ പറയേണ്ടിയിരിക്കുന്നു.
  ഇത്തരക്കാരെ ഒറ്റപ്പെടുത്താന്‍ ആഹ്വാനം ചെയ്തുകൊണ്ട്‌ കേരളത്തിലെ മത-സാമൂഹിക-സാംസ്കാരിക രംഗത്ത്‌ നിന്നുയര്‍ന്ന പ്രതികരണങ്ങള്‍ ശ്ളാഘനീയം തന്നെ. ന്യായീകരണങ്ങള്‍ക്ക്‌ ആവനാഴിയിലെ അമ്പുകള്‍ തീര്‍ന്നുകൊണ്ടിരിക്കെയാണ്‌ ജോസഫിന്‌ രക്തം നല്‍കിയ സോളിഡാരിറ്റിക്കാരുടെ വാര്‍ത്ത മുന്നില്‍ വന്നു  വീഴുന്നത്‌. പിന്നെ ഒട്ടും വൈകാതെ രക്തദായകരെ പ്രവാചകനിന്ദകരാക്കി പ്രസ്താവനകളും കമണ്റ്റുകളും പ്രവഹിക്കുകയായി. കൂട്ടത്തില്‍ രക്തം നല്‍കിയവര്‍ക്ക്‌ ടെലിഫോണ്‍ ഭീഷണിയും. ബഹുസ്വരസമൂഹത്തില്‍ മത സൌഹാര്‍ദ്ദത്തോടെയും സഹവര്‍ത്തിത്വത്തോടെയും ജീവിച്ച്‌ മാതൃക കാണിച്ച പ്രവാചകണ്റ്റെ പാത പിന്തുടരു ന്ന സോളിഡാരിറ്റി പ്രവര്‍ത്തകര്‍, രക്തത്തിന്‌ വേണ്ടി ജോസഫിണ്റ്റെ കുടുംബം ആവശ്യപ്പെട്ടപ്പോള്‍ അത്‌ നിറവേറ്റുകയെന്നതാണ്‌ യഥാര്‍ത്ഥ പ്രവാചക സ്നേഹം എന്നതിന്‌ രണ്ടുവട്ടം ആലോചിക്കേണ്ടിവന്നില്ല. 
     ഇസ് ലാമിന്റെ പേരില്‍ എന്തതിക്രമവും ചെയ്യാമൊണോ ഇക്കൂട്ടര്‍ ധരിച്ചിരിക്കുത്‌ ? ഈ പ്രവണതക്കെതിരെ കേരളീയ ഇസ്‌ലാമിക  സമൂഹം ഒറ്റക്കെട്ടായി നേരിടുമെന്നതില്‍ സംശയമില്ല. രക്തം കണ്ട്‌ കൊതി തീരാത്ത ഈ ക്വട്ടേഷന്‍ സംഘത്തെ എന്തായാലും ഇസ്‌ലാമിന്‌ വേണ്ട. ഇസ്‌ലാമിന്‌  ദുഷ്പേര്‍ ചാര്‍ത്താനല്ലാതെ ഈ സംഘത്തെ ഉപകരിക്കില്ല എന്ന്‌ തീര്‍ച്ച. മതേതര രാജ്യത്ത്‌ എങ്ങനെ ജീവിക്കണമെന്ന ഇസ് ലാമിന്റെ  ബാലപാഠം പോലും അറിയാത്ത ഇവരെയോര്‍ത്ത്‌ ലജ്ജിക്കുകയോ നിര്‍വ്വാഹമുള്ളൂ. യാതൊരു കാരണവശാലും ദൈവത്തിണ്റ്റെ സ്വന്തം നാട്‌ ഇത്തരം കശാപ്പുകാരുടെ കൈകളിലേക്ക്‌ തള്ളിവിടാന്‍ അനുവദിച്ചുകൂടാ. 

ബുധനാഴ്‌ച, ജൂൺ 09, 2010

രാഷ്ട്രീയക്കാരുടെ തനിനിറം

ബോബേറ്‌, കൊലപാതകം, പൊതുമുതല്‍ നശിപ്പിക്കല്‍, വീട്‌ ആക്രമിക്കല്‍, വാഹനങ്ങല്‍ നശിപ്പിക്കല്‍ തുടങ്ങിയ തങ്ങളുടെ സ്ഥിരം തൊഴിലുകള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പൂര്‍വ്വാധികം ശക്തിയോടെ ഇനിയും തുടരുമൊണ്‌ കണ്ണൂരില്‍ നിന്നുള്ള വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്‌. അക്രമികളുടെ കൂട്ടത്തില്‍ ജമാഅത്തെ ഇസ്ളാമിക്കെതിരില്‍ ഭീകരവാദ തീവ്രവാദ ആരോപണം നടത്തിയ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയും മുസ്ളിം ലീഗുമാണ്‍ള്ളത്‌ ചിന്തിക്കുന്ന ജനങ്ങള്‍ക്ക്‌ പാഠമാണ്‌. ഫാഷിസത്തിണ്റ്റെ പര്യായമായ ബി. ജെ. പി. യുമുണ്ട്‌ ഒരു ഭാഗത്ത്‌. ഇതിലൊക്കെ പണ്ടേ പ്രാഗത്ഭ്യം തെളിയിച്ച കോണ്‍ഗ്രസ്സ്‌ ഏത്‌ സമയത്തും ഇതില്‍ പങ്കുചേരാവുതാണ്‌.
രാഷ്ട്രീയ പാര്‍ട്ടികളും മുസ്ളിം മത സംഘടനകളും കൂടി നടത്തിയ ജമാഅത്ത്‌ അധിക്ഷേപങ്ങളുടെ ആരവങ്ങള്‍ കെട്ടടങ്ങും മുമ്പ്‌ തന്നെ ആരോപകരുടെ തനിനിറം കേരളീയ സമൂഹത്തിന്‌ തിരിച്ചറിയാന്‍ കണ്ണൂറ്‍ സംഭവങ്ങള്‍ വഴിതെളിയിച്ചിരിക്കുന്നു. മതേതരത്വം കൂവിയാര്‍ത്ത്‌ നടക്കുവര്‍ തയൊണ്‌ മതേതര വര്‍ഗീയതയും ഫാഷിസവും നടപ്പിലാക്കുത്‌. ഇവരുടെ തനിസ്വരൂപമാണ്‌ ജനങ്ങള്‍ ദിവസവും കണ്ടുകൊണ്ടിരിക്കുത്‌. മിണ്ടാപ്രാണികളോട്‌ പോലും ക്രൂരതകാട്ടുന്നവര്‍ എന്ത്‌ നന്‍മയാണിവിടെ നടപ്പിലാക്കുന്നത്‌? സുന്ദരമായ ആശയങ്ങള്‍ എഴുതിവെച്ച്‌ രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തു രാഷ്ട്രീപാര്‍ട്ടികളാണ്‌ യഥാര്‍ത്ഥത്തില്‍ പൊയ്മുഖമണിഞ്ഞവരും കാപട്യക്കാരും. അല്ലാതെ സമാധാനപൂര്‍വ്വം പ്രവര്‍ത്തിക്കുകയും ആശയ പ്രചാരണം നടത്തുകയും ചെയ്യു ജമാഅത്തല്ല.
ജനങ്ങളുടെ സ്വൈര ജീവതത്തിന്‌ നേരെയാണ്‌ രാഷ്ട്രീയക്കാര്‍ വാളോങ്ങി നടക്കുന്നത്‌. മനുഷ്യ ജീവനും സ്വത്തിനും വിലകല്‍പ്പിക്കാത്തവരാണ്‌ ഇത്തരം രാഷ്ട്രീയക്കാര്‍. ഇവരെ രാഷ്ടീയ ഭീകരവാദികളെന്നും  തീവ്രവാദികളെന്നും വിളിക്കാനുള്ള ബുദ്ധിപരമായ സത്യസന്ധത നാം കാണിക്കണം. ഉളുപ്പും മാനവുമില്ലാതെ ഹീന കൃത്യങ്ങളെ പ്രത്യയ ശാസ്ത്ര പദാവലികള്‍ക്കൊണ്ട്‌ ന്യായീകരിക്കുന്ന രാഷ്ട്രീയക്കാരുടെ ഇരട്ടത്താപ്പിനും  കാപട്യത്തിനും  അകാല ചരമം പ്രഖ്യാപിക്കാന്‍ പ്രബുദ്ധ കേരളം പ്രാപ്തമാണ്‌. രാഷ്ട്രീയത്തിണ്റ്റെ പേരില്‍ എന്ത്‌ നെറികേടും ചെയ്യാമെന്നും മതത്തിണ്റ്റെ പേരില്‍ സമാധാനപൂര്‍വ്വമായ സംസാരംപോലും അനു‍വദിക്കില്ലെന്നതും ജനാധിപത്യ കാപട്യമാണ്‌. ജമാഅത്ത്‌ വിമര്‍ശനം ഉപജീവന മാര്‍ഗ്ഗമായി നടക്കു ലീഗ്‌ വിധേയ മുസ്ളിം സംഘടനകള്‍ മുസ്ളിം ലീഗിണ്റ്റെ അണികള്‍ ചെയ്യുന്ന ഈ തെമ്മാടിത്തരങ്ങളെ  ഇസ്ലാമിന്റെ  ഏത്‌ വീക്ഷണ കോണിലൂടെ ന്യായീകരിക്കും എന്നറിയാന്‍ കൌതകമുണ്ട്‌.
ജനാധിപത്യ സംവിധാനത്തെ നോക്കുകുത്തിയാക്കി അക്രമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഇക്കൂട്ടരുടെ പോക്കിനെ ജനപക്ഷ ചിറകെട്ടി തടഞ്ഞുനിര്‍ത്തി യഥാര്‍ത്ഥ പ്രതിപക്ഷ ധര്‍മ്മം നിറവേറ്റാന്‍ നമുക്ക്‌ സാധിക്കണം. അതിന്‌ ഇന്ത്യാ മഹാ രാജ്യത്ത്‌ നേതൃത്വം കൊടുക്കാന്‍ എന്തുകൊണ്ടും ധാര്‍മ്മികാവകാശം ഇതിലൊന്നും ഒരു പങ്കുമില്ലാത്ത ജമാഅത്തെ ഇസ്ളാമിക്കും സോളിഡാരിറ്റിക്കുമാണ്‌. മറ്റുള്ളവരെല്ലാം ഈ കുളിമുറിയില്‍ അര്‍ധ നഗ്നരോ പൂര്‍ണ്ണ നഗ്നരോ ആണ്‌. 
(കടപ്പാട് : മാധ്യമം പ്രവാസി വിചാരവേദിയില്‍ എഴുതിയ സുഹൃത്തിന്‌ )

വ്യാഴാഴ്‌ച, ഏപ്രിൽ 23, 2009

ജനവിധിയുടെ മാധ്യമപക്ഷം.

ചോദ്യങ്ങളും മറുചോദ്യങ്ങളുമായി മീഡിയാ ലോകത്തെ പ്രമുഖര്‍

നിങ്ങളുടെ മുമ്പില്‍..

ബുധനാഴ്‌ച, ഏപ്രിൽ 08, 2009

പ്രതിഷേധത്തിണ്റ്റെ ചെരിപ്പേറുകള്‍
മാസങ്ങള്‍ക്ക്‌ മുന്‍തളില്‍ സയിദി എന്ന ഇറാഖി പത്രപ്രവര്‍ത്തകന്‍ ബുഷിണ്റ്റെ വിടവാങ്ങല്‍ ചടങ്ങില്‍ സമ്മാനിച്ച മൊമണ്റ്റോ (10 നമ്പര്‍ ഷൂ) ചരിത്രത്തില്‍ എത്തിപ്പിടിക്കാന്‍ കഴിയാത്ത സ്ഥാനം പിടിച്ചുകഴിഞ്ഞു. കഴിഞ്ഞ ദിവസം ഇന്ത്യയുടെ കണക്കുകൂട്ടല്‍ വിദഗ്ദന്‌ നേരേ ചെന്ന ചെരിപ്പും ചരിത്രത്തില്‍ ഇടം തേടുമെന്ന്‌ തീര്‍ച്ച. അറബികള്‍ക്കിടയില്‍ ഏറ്റവും വെറുക്കപ്പെടുന്ന നീച പ്രവര്‍ത്തി എന്നതാണ്‌ ചെരുപ്പേറ്‌ എന്നതുകൊണ്ടണ്‌ ടു തന്നെ ഏറ്റവും തീവ്രമായ പ്രതിഷേധമാണ്‌ ബുഷിനെതിരെ ഉണ്ടണ്‌ടായത്‌ എന്നതില്‍ തര്‍ക്കമില്ല. സമൂഹത്തിലെ ഉന്നതശ്രേണിയിലുള്ളവര്‍ക്ക്‌ ഇത്‌ പോലെ പ്രതിഷേധത്തിണ്റ്റെ ചെരിപ്പേറുകള്‍ കിട്ടുമ്പോള്‍ നാം മനസ്സിലാക്കേണ്‌ടതെന്താണ്‌. മുന്‍തളിറിനും ജെര്‍ണയില്‍ സിംഗും എറിഞ്ഞ ഷൂവില്‍ ഒരു ജനതയുടെ മുഴുവന്‍ പ്രതിഷേധവും അടങ്ങിയിട്ടുണ്ട്‌ .ഇന്ത്യപോലുള്ള ഒരു ജനാധിപത്യരാജ്യത്തെ 'സ്വേച്ഛാധിപകളായ' ഭരണകര്‍ത്താക്കള്‍ അടക്കിവാഴുകയും നൂറു കോടിയിലധികം വരുന്ന ജനതയുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടാതെയും ചെയ്യുമ്പോള്‍ ഇതുപോലുള്ള പ്രതിഷേധങ്ങള്‍ ഇനിയും പ്രതീക്ഷിക്കേണ്ടണ്ടി വരും. അടുത്ത ചെറിപ്പേറിണ്റ്റെ ഇര ആരായിരിക്കുമെന്ന്‌ അധികം കാത്തിരിക്കാതെ തന്നെ നമ്മുക്ക്‌ കാണാം.
ചെരിപ്പേറിണ്റ്റെ വീഡിയോ താഴെ





ചൊവ്വാഴ്ച, മാർച്ച് 24, 2009

അടയാളം

തിങ്കളാഴ്‌ച, മാർച്ച് 23, 2009

നമ്മുടെ 'ക്രിമിനല്‍' ജനപ്രതിനിധികള്‍
ഏതു രാജ്യത്തിണ്റ്റെയും ഭരണസംവിധാനം നിലനില്‍ക്കുന്നത്‌സുപ്രധാനമായ മൂന്ന്‌ സ്തംഭങ്ങളിലാണ്‌. നിയമനിര്‍മാണം (legislation), ഭരണനിര്‍വഹണം (എക്സിക്യൂട്ടീവ്), നീതിന്യായം(ജുഡീഷ്യറി). ഈ മൂന്ന്‌ സ്തംഭങ്ങളുടെ ആര്‍ജവതെയും ശക്തിയെയും കാര്യക്ഷമതയെയും ആശ്രയിച്ചിരിക്കുന്നു രാഷ്ട്രത്തിന്റെ ഭദ്രധയും സാമൂഹികനീതിയുടെ നിലവാരവും. ഈ സ്തംഭങ്ങളിലോരോന്നും പുലര്‍ത്തുന്ന ഉത്തരവാദിത്വ ജനസേവന താല്‍പര്യവുമാണ്‌ അവയുടെ ശക്തിയും ചൈതന്യവും. രാഷ്ട്ര സ്തംഭങ്ങള്‍ക്ക്‌ സംഭവിക്കുന്ന ശക്തിക്ഷയം മൊത്തം ജനജീവിതത്തെ ബാധിക്കാതെ തരമില്ല. അതുകൊണ്ട്്‌ നമ്മുടെ ലെജിസ്ളേറ്ററിനെയും എക്സിക്യൂട്ടീവിനെയും ജുഡീഷ്യറിയെയും ജീര്‍ണതകള്‍ ബാധിക്കുന്നുവോ എന്ന്‌ പൌരസമൂഹം ജാഗ്രതയോടെ നിരീക്ഷിച്ചുകൊണ്ടിരിക്കേണ്ടതുണ്ട്‌. ജനാധിപത്യ വ്യവസ്ഥയില്‍അതിനു ഉദാരമായ സൌകര്യങ്ങളുമുണ്ട്‌. ഈ നിരീക്ഷണം പ്രയോഗിഗതലത്തില്‍ പ്രതിഫലിക്കേണ്ട സന്ദര്‍ഭമാണ്‌ തെരഞ്ഞെടുപ്പുകള്‍. ഇന്ത്യന്‍ ജനത അടുത്ത മാസം 15ആം ലോക്സഭാ തെര ഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുകയാണല്ലോ. പാര്‍ട്ടികളുടെയും മുന്നണികളുടെയും അവകാശവാദങ്ങള്‍ക്കും പ്രകടനപത്രിക കള്‍ക്കുമപ്പുറം ഈയൊരു പരിപ്രേക്ഷ്യവും കൂടി തെരഞ്ഞെടുപ്പിനെ സമീപിക്കുേമ്പോള്‍ നമ്മുടെ മുന്നിലുണ്ടായിരിക്കണം. ഇന്ത്യന്‍ ഭരണ സംവിധാനത്തിന്റെ മൂന്നു സ്തംഭങ്ങളെയും ജീര്‍ണത ബാധിച്ച ഒരു സാഹചര്യത്തിലൂടെയാനു നാം കടന്നുപോയിക്കൊണ്‌ടിരിക്കുന്നത്‌. നിയമനിര്‍മാണ വിഭാഗവും ഭരണ നിര്‍വഹണ വിഭാഗവും അഴിമതിയിലും കെടുകാര്യസ്ഥതയിലുംകുളിച്ചുനില്‍ക്കുകയാണ്‌. ജുഡീഷ്യറിയുടെ പ്രവര്‍യ്യനം താരത മ്യേന മെച്ചമാണെന്നിലും ജീര്‍ണതയുടെ ലക്ഷണങ്ങള്‍ അവഗണിക്കാനാവായ്യവണ്ണം അതിലും കടന്നുതുടങ്ങിയിരിക്കുന്നു. നീതി ലഭിക്കാനുള്ള കാലതാമസം നീതിന്യായ സംവിധാനയ്യിണ്റ്റെ ലക്ഷ്യം പാഴാക്കിക്കൊണ്ടിരിക്കുകയാണ്‌. കോടതികളിലുള്ള വിശ്വാസവും മതിപ്പും സാധാരണക്കാരില്‍ ക്ഷയിച്ചുവരികയുംചെയ്യുന്നു. ഭരണനിര്‍വഹണരംഗം ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ചുറ്റിപറ്റിയുള്ള ആരോപണങ്ങളാല്‍ മുഖരിതമാണ്‌. നന്നായി അഴിമതി നടത്താന്‍ കഴിവുള്ളവര്‍ക്കാണ്‌ ഇപ്പോള്‍ സമര്‍ഥനായ ഉദ്യോഗന്‍ എന്ന പ്രതിഛായ ലഭിക്കുന്നത്‌. അതിനേക്കാള്‍ പരിതാപകരമാണ്‌ ലെജിസ്ളേറ്റീവിണ്റ്റെ കാര്യം. നിയമസഭകളിലെ നിയമനിര്‍മാണവും ചോദ്യോത്തരവും ചര്‍ച്ചയുംവിശ്വാസവോട്ടും എല്ലാം കച്ചവടമാണ്‌. പോലീസിനെ പേടിച്ച്‌ ഒളിവില്‍ പോകേണ്ടിവരുന്ന മന്ത്രിമാര്‍. ജയിലില്‍ കിടക്കുന്ന എം. പിമാര്‍. പാര്‍ലമെണ്റ്റില്‍ ചോദ്യംചോദിക്കുന്നതിന്‌ കോഴ. കൂറുമാറിവോന്തു ചെയ്യാന്‍ കോടികള്‍ കൈപറ്റുന്നവര്‍. നമ്മുടെ നിയമനിര്‍മാ ണസഭാംഗങ്ങളെക്കുറിച്ച്‌ ദിനേന പത്രങ്ങള്‍ വെളിപ്പെടുത്തുന്ന വാര്‍ത്തകള്‍ ലജ്ജിച്ചു തലതാഴ്ത്താതെ വായിക്കാനാവില്ല എന്നതാണവസ്ഥ. ലെജിസ്ളേച്ചറാണ്‌ എക്സിക്യൂട്ടീവിനെയും ജുഡീഷ്യറിയെയും നിയന്ത്രിക്കുന്നത്‌. അതിനെ ഗ്രസിക്കുന്ന ജീര്‍ണതകള്‍ മറ്റു രാജ്യസ്തംഭങ്ങളിലേക്കും പടരുക സ്വാഭാവികം. ഈ പരിണതി ഒഴിവാക്കാന്‍ ആദ്യം നേരെയാവേണ്ഠ്‌ രാജ്യത്തെയുംജനങ്ങളെയും പ്രതിനിധീകരിക്കുന്നത്‌ നിയമനിര്‍മാണ സഭകളാണ്‌. കഴിഞ്ഞ ലോക്സഭയെക്കുറിച്ച്‌ ഈയിടെ പുറത്തുവന്ന ഒരു കണക്ക്‌ ഈ ഘട്ടത്തില്‍ ഇന്‍്യന്‍ ജനത സവിശേഷം പരിഗണിക്കേണ്ടണ്ടതാണ്‌. പ്രാദേശികവും ദേശീയവുമായി ചെറുതും വലു തുമായ ൯൩ പാര്‍ട്ടികളാണ്‌ പോയ സഭയില്‍ അംഗത്വമുണ്ടായിരുന്നത്‌. അതില്‍ ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുന്ന മുഖ്യകക്ഷികളുള്‍പെടെ പതിനെട്ട്്‌ പാര്‍ട്ടികളുമായി ബന്ധപ്പെട്ട മെമ്പര്‍മാര്‍ ക്രിമിനല്‍ കുറ്റം ചുമത്തപ്പെട്ടവരോ വിചാരണ നേരിടുന്നവരോ ആണ്‌. ഉദാഹരണമായി, ഝാര്‍ഖണ്ഢ്‌ മുക്തി മോര്‍ച്ച അഞ്ചംഗങ്ങളില്‍കുറ്റമുക്തരായി ആരും ഇല്ല. അഞ്ചു പേരും ക്രിമിനല്‍കേസുകളില്‍ പ്രതികളാണ്‌. ശിവസേനയുടെ 12ല്‍ 7 എന്‍.സി. പിയുടെ 9ല്‍5, അകാലിദളിണ്റ്റെ 8 ല്‍ 4 ബി.എസ്‌. പിയുടെ 19ല്‍ 8 ജനതാദള്‍ യുനൈറ്റഡിണ്റ്റെ 8ല്‍ 3 രാഷ്ട്രീയ ജനതാദളിണ്റ്റെ 24 ല്‍ 11, ഫോര്‍വേഡ്‌ ബ്ളോക്കിണ്റ്റെ 3ല്‍ 1 എസ്‌. പിയുടെ 36 ല്‍ 11, സി.പി.ഐയുടെ 10ല്‍ 3 ഡി.എം. കെയുടെ 16ല്‍ 4, അണ്ണാഡി.എം.കെയുടെ 4ല്‍ 1 ലോക്ജനശക്തിയുടെ 4ല്‍1 ബി.ജെ. പിയുടെ 136 ല്‍ 39, കോണ്‍ഗ്രസിണ്റ്റെ 145 ല്‍ 26, സി.പി. എമിണ്റ്റെ 43ല്‍ 7 ബിജു ജനതാദളിണ്റ്റൈ 11ല്‍ 1 എന്നിങ്ങനെ പോകുന്നു പാര്‍ലമെണ്റ്റില്‍ നമ്മെ പ്രതിനിധീകരി ക്രിമിനല്‍ പുള്ളികളുടെ കണക്കത്ഥ്‌. രാഷ്ട്രത്തെയും ജനങ്ങളെയും നയിക്കാന്‍ നാം തെരഞ്ഞെടുക്കുന്ന ബഹുമാന്യരായ പ്രതിനിധികളില്‍ 25 ശതമാ നവും ജയിലില്‍ കിടക്കേണ്ട കുറ്റവാളികളാണ്‌ എന്നാണിത്‌ കാണിക്കുന്നത്‌. മൊത്തം ജനങ്ങളുടെ കണക്കെടുത്താല്‍ അതിണ്റ്റെഒന്നോ രണേ്ടാ ശതമാനമേ ക്രിമിനലുകളുണ്ടാകൂ എന്നോര്‍ക്കണം. നിയമനിര്‍മാണ സഭാംഗങ്ങള്‍ ഇത്തരക്കാരായതുകൊണ്ടാണ്‌ സഭ കള്‍ ബഹളമുഖരിതമാകുന്നതും ഗൌരവമേറിയ ബില്ലുകളില്‍പോലും യാതൊരു ചര്‍ച്ചയും നടക്കാതെ പോകുന്നതും. ഇപ്പോഴത്തെ അംഗങ്ങള്‍ ഇനിയും സഭയിലെലെത്താതിരിക്കട്ടെ എന്ന്‌ലോക്സഭാ സ്പീക്കര്‍ ശപിക്കേണ്ടിവന്നതും അതുകൊണ്ടണ്‌ ടു തന്നെ. സ്പീക്കര്‍ സഹപ്രവര്‍ത്തകരെ സന്തോഷിപ്പിക്കാന്‍ പിന്നീട്‌ ശാപം പിന്‍വലിച്ചുവെങ്കിലും ജനങ്ങള്‍ ആ ശാപംമുഖവിലക്കെടുക്കുക തന്നെ വേണം. കുറ്റവാളികളും തെമ്മാടികളും തന്നെയാണോ അടുത്ത ലോക്സഭയിലും നമ്മെ പ്രതിനിധീകരിക്കേണ്ടതെന്ന്‌ അവര്‍ ഉറക്കെ ചിന്തിക്കണം. രാഷ്ട്രഗാത്രത്തെ കാര്‍ന്നുതിന്നുന്ന ജീര്‍ണതകളെകുറിച്ച്‌ പൌരസമൂഹം ബോധവാന്‍മാാരാവുകയും അത്‌ പരിഹരിക്കാാനുള്ളഇഛാശക്തി പ്രകടിപ്പിക്കുകയും വേണം. അല്ലെങ്കില്‍ ജനാധിപത്യംനിരര്‍ഥകമായിതീരും. ലെജിസ്ളേറ്റീവിനെയും എക്സിക്യൂട്ടീവി നെയും ജുഡീഷ്യറിയെയും ഗ്രസിക്കുന്ന രോഗങ്ങള്‍ ക്രമേണ ജനജീവിതത്തെ പൂര്‍ണമായി കീഴടക്കും. യഥാസമയം കണെ്‌ ടത്തു കയും നിയന്ത്രിക്കുകയും ചെയ്തില്ലെങ്കില്‍ ഫലം അത്യാപത്കരവും ഭയാനകവുമായിരിക്കും. (അവലംബം,പ്രബോധനം വാരിക,മാര്‍ച്ച്‌ 15,2009)

ശനിയാഴ്‌ച, മാർച്ച് 21, 2009

മദ്യം നാടിണ്റ്റെ മുക്കുമൂലകള്‍ നക്കിത്തുടക്കുമ്പോള്‍ എന്തു നവകേരളം!
"കേരളത്തില്‍ നവോത്ഥാനമോ സാമൂ ഹിക മുന്നേറ്റ്മോ സാധ്യമാവണമെങ്കില്‍ യുവാക്കളെ മദ്യത്തിണ്റ്റെയും മയക്കുമരുന്നിണ്റ്റെയും ലോകത്തുനിന്നു മോചിപ്പിച്ച്‌ കൊണ്ടുവരണം. ഇല്ലെങ്കില്‍ നവ കേരളത്തെക്കുറിച്ചും കേരള രക്ഷയെ കുറിച്ചുമുള്ള വാക്കുകള്‍ അലങ്കാരങ്ങള്‍ മാത്രമാകും. മദ്യം നാടിണ്റ്റെ മുക്കു മൂലകള്‍ നക്കിത്തുടക്കുമ്പോള്‍ നവകേരളത്തെക്കുറിച്ച്‌ സംസാരിക്കുന്നതില്‍ എന്തു കാര്യം ?
" ഒരു ദിവസം 10 കോടി രൂപയുടെ കുടി നടക്കുന്നുണ്ട്‌. വ്യാജന്‍ ഇതിണ്റ്റൈ മൂന്നിരട്ടിയാണ്‌. ഇതു കൂടാതെ അരിഷ്ടത്തിണ്റ്റെ രൂപത്തിലും അച്ചാറിണ്റ്റെയും മിഠായിയുടെയും രൂപത്തിലും ലഹരി വരുന്നുണ്ട്‌. വിപ്ളവാരിഷ്ടം, ഉശിരാരിഷ്ടം എന്ന പേരിലും വിറ്റഴിയുത്‌ മദ്യംതയൊണ്‌. കുടിയുടെ തോത്‌ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 22 ശതമാനംകൂടി. തൃശൂറ്‍ പൂരത്തിന്‌ 10 കോടിയുടെ വിദേശമദ്യം വിറ്റെന്ന്‌ ബീവറേജ്‌ കോര്‍പ്പറേഷണ്റ്റെ കണക്ക് . തൃശൂറ്‍ ജില്ലയിലെ ചാലക്കുടിയിലാണ്‌ ഏറ്റവും വലിയ കുടിയുടെ കണക്ക്‌. 2006 ല്‍ 2000 കോടിയുടെ മദ്യം കുടിച്ചു. 2007 ല്‍ 2300 കോടിയും. ക്രിസ്മസ്‌ നവവല്‍സരത്തിന്‌ കുടിച്ചത്‌ 250 കോടിയാണ്‌. ഇത്രയധികം കോടിയുടെ മദ്യം കുടിച്ച്‌ മൂത്രം ഒഴിച്ചു നടക്കുകയാണ്‌ മലയാളി. സ്വന്തം കുഞ്ഞിനെ മദ്യലഹരിയില്‍ കിണറ്റിലെറിഞ്ഞു കൊല്ലാനും രണ്ടു വയസുകാരിയെ മാനഭംഗപ്പെടുത്താനും അഛനെയും അമ്മയെയും കുത്തിക്കീറിക്കൊല്ലാനും ഭാര്യയെയും പെങ്ങളെയും കഴുത്തറുക്കാനും അതവനെ പ്രേരിപ്പിച്ചതിണ്റ്റെ എത്രയോ സംഭവങ്ങളുണ്ടായി. ഒരു ജനത ലഹരി മൂലം നശിച്ചു തീരുതിന്‌ മുമ്പ് മനുഷ്യ സ്നേഹികള്‍ രംഗത്തുവരണം. മദ്യത്തിനെതിരെയുള്ള മുന്നേറ്റത്തില്‍ നാം കണ്ണികളായേ മതിയാകൂ."
കേരള മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡണ്ട്ഡോ. കെ. കെ രാഹുലന്‍.രാഹുലന്‍ സംസാരിക്കുന്നു . എസ്‌.എന്‍.ഡി. പി യോഗം, കേരള ശാസ്ത്ര സാഹിത്യപറിഷത്ത് , ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ന്നീവയുടെ മുന്‍ സംസ്ഥാന പ്രസിഡണ്ടാണ്‌ തൃശൂറ്‍ സ്വദേശിയായ രാഹുലന്‍
മുഴുവന്‍ ലേഖനം ഇവിടെ.