വ്യാഴാഴ്‌ച, ഏപ്രിൽ 23, 2009

ജനവിധിയുടെ മാധ്യമപക്ഷം.

ചോദ്യങ്ങളും മറുചോദ്യങ്ങളുമായി മീഡിയാ ലോകത്തെ പ്രമുഖര്‍

നിങ്ങളുടെ മുമ്പില്‍..

ഞായറാഴ്‌ച, ഏപ്രിൽ 19, 2009

പറമ്പിക്കുളം: പ്രകൃതിയുടെ വശ്യമനോഹര വിരുന്ന്‌.


പ്രകൃതി അതിണ്റ്റെ വൈവിധ്യമായ മനോഹാരിതകള്‍ സംഗമിപ്പിച്ചിരിക്കുന്ന അപൂര്‍വ്വ സ്ഥലം. തലയുയര്‍ത്തിനില്‍ക്കുന്ന പച്ചമലകളോട്‌ ചേര്‍ന്ന്‌ വിവിധ ഭാഗങ്ങളിലായി നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന നാലോളം അണക്കെട്ടുകള്‍. ഡാമുകളോട്‌ ചേര്‍ന്നുള്ള കാട്ടിലൂടെ സ്വൈരവിഹാരം നടത്തുന്ന ആനക്കൂട്ടങ്ങള്‍, മനുഷ്യണ്റ്റെ കാലൊച്ച കേള്‍ക്കേ കൂട്ടത്തോടെ ഓടിയകലുന്ന മാന്‍പേടകള്‍, സിംഹവാലന്‍ ഉള്‍പ്പെടെയുള്ള വിവിധയിനം കുരങ്ങുകള്‍,കാട്ടുപോത്ത്‌,മലയണ്ണാന്‍, വിവിധയിനം പക്ഷികള്‍ ഇങ്ങനെ ജൈവവൈവിധ്യം കൊണ്ട്‌ സമ ദ്ധമായത്‌കൊണ്ട്‌ തന്നെ പ്രകൃതി നമുക്ക്‌ നയനമനോഹരമായ വിരുന്നൊരുക്കുകയാണ്‌ പറമ്പിക്കുളം വന്യജീവി സങ്കേതത്തില്‍. കാട്ടിലൂടെ നേരിട്ട്‌ സഞ്ചരിച്ച്‌ വന്യജീവികളുടെ സ്വൈരവിഹാരം കണ്‍കുളിര്‍ക്കെ കാണാമെന്നതാണ്‌ ഏറ്റവും രസകരമായ അനുഭവം. പകല്‍സമയത്ത്‌ തന്നെ മൃഗങ്ങളെ കാണാന്‍ സാധിക്കും



ഞങ്ങള്‍ക്ക്‌ ഗൈഡായി വന്നത്‌ ഒരു ആദിവാസിയായിരുന്നു. തെള്ളിക്കല്‍, ചുങ്കം, കച്ചിത്തോട്‌, കുരിയാര്‍കുറ്റി എന്നിവ ആദിവാസി ഊരുകളാണ്‌. പറമ്പിക്കുളത്തിണ്റ്റെ പടിഞ്ഞാറ്‌ ഭാഗം ചാലക്കുടി ഫോറസ്റ്റ്‌ ഡിവിഷനാണ്‌. കാല്‍നടയായി കാട്ടിലൂടെ ചാലക്കുടിയിലേക്ക്‌ പോകാറുണെ്ടന്ന്‌ ആദിവാസികള്‍ പറയുന്നു.

ബൈസണ്‍ വാലി എന്ന ഒരു പ്രത്യേക സോണ്‍ തന്നെയുണ്ട്‌ അവിടെ.. കാട്ടുപോത്തുകളെ ഏറ്റവും കൂടുതല്‍ കാണാന്‍ സാധിക്കുന്ന സ്ഥലം.



പെരുവാരിപള്ളം, തൂണക്കടവ്‌, എര്‍ത്ത്‌ ഡാം, പറമ്പിക്കുളം ഡാം എന്നിവയാണ്‌ പ്രധാന ഡാമുകള്‍. പാലക്കാട്‌ നിന്നും 95 കി.മീ അകലെയാണ്‌ പറമ്പിക്കുളത്തെ ഇന്ദിരാഗാന്ധി വന്യജീവി സങ്കേതം. സ്ഥലം കേരളത്തിണ്റ്റെ ഭാഗമാണെങ്കിലും തമിഴ്നാട്ടിലൂടെ വേണം റോഡ്മാര്‍ഗം എത്തിപ്പെടാന്‍. ഏറ്റവും അടുത്ത പട്ടണം പൊള്ളാച്ചിയാണ്‌. അവിടെ നിന്ന്‌ 35 കി.മീ ദൂരമുണ്ട. തമിഴ്നാട്‌ ട്രാന്‍സ്പോര്‍ട്ടിണ്റ്റെ ബസ്സുകള്‍ പൊള്ളാച്ചിയില്‍ നിന്നും പറമ്പിക്കുളത്തേക്ക്‌ ദിനേന സര്‍വ്വീസ്‌ നടത്തുന്നുണ്ടണ്ട്‌.










രണ്ടോ മൂന്നോ ദിവസം അവിടെ തങ്ങുകയാണെങ്കില്‍ മതിവരുവോളം പ്രകൃതി ഭംഗി ആസ്വദിക്കാന്‍ കഴിയും.

തമിഴ്നാടും കേരളവും തമ്മിലുള്ള ജലതര്‍ക്കങ്ങള്‍ക്കാണ്‌ പറമ്പിക്കുളം മാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നതെങ്കിലും വന്യജീവി സങ്കേതം ലോകത്തിലെ ഏറ്റവും ശ്രദ്ധേയമായ പ്രകൃതി വിരുന്നുകളിലൊന്നാണെന്നതില്‍ സംശയമില്ല.ഈ പ്രവാസ ജീവിതത്തിനിടയിലും എന്നും മനസ്സുനിറയെ ഓര്‍ക്കാന്‍ കഴിയുന്ന സുന്ദരമായ യാത്രയായിരുന്നു അത്‌. യാത്രക്കിടയില്‍ ഒപ്പിയെടുത്ത ചിത്രങ്ങളാണ്‌ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്..




ബുധനാഴ്‌ച, ഏപ്രിൽ 08, 2009

പ്രതിഷേധത്തിണ്റ്റെ ചെരിപ്പേറുകള്‍
മാസങ്ങള്‍ക്ക്‌ മുന്‍തളില്‍ സയിദി എന്ന ഇറാഖി പത്രപ്രവര്‍ത്തകന്‍ ബുഷിണ്റ്റെ വിടവാങ്ങല്‍ ചടങ്ങില്‍ സമ്മാനിച്ച മൊമണ്റ്റോ (10 നമ്പര്‍ ഷൂ) ചരിത്രത്തില്‍ എത്തിപ്പിടിക്കാന്‍ കഴിയാത്ത സ്ഥാനം പിടിച്ചുകഴിഞ്ഞു. കഴിഞ്ഞ ദിവസം ഇന്ത്യയുടെ കണക്കുകൂട്ടല്‍ വിദഗ്ദന്‌ നേരേ ചെന്ന ചെരിപ്പും ചരിത്രത്തില്‍ ഇടം തേടുമെന്ന്‌ തീര്‍ച്ച. അറബികള്‍ക്കിടയില്‍ ഏറ്റവും വെറുക്കപ്പെടുന്ന നീച പ്രവര്‍ത്തി എന്നതാണ്‌ ചെരുപ്പേറ്‌ എന്നതുകൊണ്ടണ്‌ ടു തന്നെ ഏറ്റവും തീവ്രമായ പ്രതിഷേധമാണ്‌ ബുഷിനെതിരെ ഉണ്ടണ്‌ടായത്‌ എന്നതില്‍ തര്‍ക്കമില്ല. സമൂഹത്തിലെ ഉന്നതശ്രേണിയിലുള്ളവര്‍ക്ക്‌ ഇത്‌ പോലെ പ്രതിഷേധത്തിണ്റ്റെ ചെരിപ്പേറുകള്‍ കിട്ടുമ്പോള്‍ നാം മനസ്സിലാക്കേണ്‌ടതെന്താണ്‌. മുന്‍തളിറിനും ജെര്‍ണയില്‍ സിംഗും എറിഞ്ഞ ഷൂവില്‍ ഒരു ജനതയുടെ മുഴുവന്‍ പ്രതിഷേധവും അടങ്ങിയിട്ടുണ്ട്‌ .ഇന്ത്യപോലുള്ള ഒരു ജനാധിപത്യരാജ്യത്തെ 'സ്വേച്ഛാധിപകളായ' ഭരണകര്‍ത്താക്കള്‍ അടക്കിവാഴുകയും നൂറു കോടിയിലധികം വരുന്ന ജനതയുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടാതെയും ചെയ്യുമ്പോള്‍ ഇതുപോലുള്ള പ്രതിഷേധങ്ങള്‍ ഇനിയും പ്രതീക്ഷിക്കേണ്ടണ്ടി വരും. അടുത്ത ചെറിപ്പേറിണ്റ്റെ ഇര ആരായിരിക്കുമെന്ന്‌ അധികം കാത്തിരിക്കാതെ തന്നെ നമ്മുക്ക്‌ കാണാം.
ചെരിപ്പേറിണ്റ്റെ വീഡിയോ താഴെ