ശനിയാഴ്‌ച, മാർച്ച് 21, 2009

മദ്യം നാടിണ്റ്റെ മുക്കുമൂലകള്‍ നക്കിത്തുടക്കുമ്പോള്‍ എന്തു നവകേരളം!
"കേരളത്തില്‍ നവോത്ഥാനമോ സാമൂ ഹിക മുന്നേറ്റ്മോ സാധ്യമാവണമെങ്കില്‍ യുവാക്കളെ മദ്യത്തിണ്റ്റെയും മയക്കുമരുന്നിണ്റ്റെയും ലോകത്തുനിന്നു മോചിപ്പിച്ച്‌ കൊണ്ടുവരണം. ഇല്ലെങ്കില്‍ നവ കേരളത്തെക്കുറിച്ചും കേരള രക്ഷയെ കുറിച്ചുമുള്ള വാക്കുകള്‍ അലങ്കാരങ്ങള്‍ മാത്രമാകും. മദ്യം നാടിണ്റ്റെ മുക്കു മൂലകള്‍ നക്കിത്തുടക്കുമ്പോള്‍ നവകേരളത്തെക്കുറിച്ച്‌ സംസാരിക്കുന്നതില്‍ എന്തു കാര്യം ?
" ഒരു ദിവസം 10 കോടി രൂപയുടെ കുടി നടക്കുന്നുണ്ട്‌. വ്യാജന്‍ ഇതിണ്റ്റൈ മൂന്നിരട്ടിയാണ്‌. ഇതു കൂടാതെ അരിഷ്ടത്തിണ്റ്റെ രൂപത്തിലും അച്ചാറിണ്റ്റെയും മിഠായിയുടെയും രൂപത്തിലും ലഹരി വരുന്നുണ്ട്‌. വിപ്ളവാരിഷ്ടം, ഉശിരാരിഷ്ടം എന്ന പേരിലും വിറ്റഴിയുത്‌ മദ്യംതയൊണ്‌. കുടിയുടെ തോത്‌ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 22 ശതമാനംകൂടി. തൃശൂറ്‍ പൂരത്തിന്‌ 10 കോടിയുടെ വിദേശമദ്യം വിറ്റെന്ന്‌ ബീവറേജ്‌ കോര്‍പ്പറേഷണ്റ്റെ കണക്ക് . തൃശൂറ്‍ ജില്ലയിലെ ചാലക്കുടിയിലാണ്‌ ഏറ്റവും വലിയ കുടിയുടെ കണക്ക്‌. 2006 ല്‍ 2000 കോടിയുടെ മദ്യം കുടിച്ചു. 2007 ല്‍ 2300 കോടിയും. ക്രിസ്മസ്‌ നവവല്‍സരത്തിന്‌ കുടിച്ചത്‌ 250 കോടിയാണ്‌. ഇത്രയധികം കോടിയുടെ മദ്യം കുടിച്ച്‌ മൂത്രം ഒഴിച്ചു നടക്കുകയാണ്‌ മലയാളി. സ്വന്തം കുഞ്ഞിനെ മദ്യലഹരിയില്‍ കിണറ്റിലെറിഞ്ഞു കൊല്ലാനും രണ്ടു വയസുകാരിയെ മാനഭംഗപ്പെടുത്താനും അഛനെയും അമ്മയെയും കുത്തിക്കീറിക്കൊല്ലാനും ഭാര്യയെയും പെങ്ങളെയും കഴുത്തറുക്കാനും അതവനെ പ്രേരിപ്പിച്ചതിണ്റ്റെ എത്രയോ സംഭവങ്ങളുണ്ടായി. ഒരു ജനത ലഹരി മൂലം നശിച്ചു തീരുതിന്‌ മുമ്പ് മനുഷ്യ സ്നേഹികള്‍ രംഗത്തുവരണം. മദ്യത്തിനെതിരെയുള്ള മുന്നേറ്റത്തില്‍ നാം കണ്ണികളായേ മതിയാകൂ."
കേരള മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡണ്ട്ഡോ. കെ. കെ രാഹുലന്‍.രാഹുലന്‍ സംസാരിക്കുന്നു . എസ്‌.എന്‍.ഡി. പി യോഗം, കേരള ശാസ്ത്ര സാഹിത്യപറിഷത്ത് , ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ന്നീവയുടെ മുന്‍ സംസ്ഥാന പ്രസിഡണ്ടാണ്‌ തൃശൂറ്‍ സ്വദേശിയായ രാഹുലന്‍
മുഴുവന്‍ ലേഖനം ഇവിടെ.

അഭിപ്രായങ്ങളൊന്നുമില്ല: